കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ആല്‍ബിന്‍ തോമസ്, വളയം സ്വദേശി ബഷീര്‍, ഓര്‍ക്കാട്ടേരി സ്വദേശി നാസര്‍, തൃശൂര്‍, കാസര്‍ഗോഡ് സ്വദേശികളായ നിതിന്‍ ജോര്‍ജ്ജ്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ ശരീരത്തിലും ബാഗേജുകളിലുമായാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത് എന്ന് അധികൃതര്‍
ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രിയാണ് അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വിമാനാപകടം നടന്നയുടന്‍ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മലപ്പുറത്തെ കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് കൊണ്ടോട്ടി.
രാഷ്ട്രപതി ഗവര്‍ണ്ണറോടും പ്രധാനമന്ത്രി മുഖ്യമന്ത്രിയോടും ടെലഫോണില്‍ സംസാരിച്ചു.
വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം17 ആയി. വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഠേ, സഹ പൈലറ്റ് അഖിലേഷ് എന്നിവര്‍ മരണപ്പെട്ടു.
ടെർമിനൽ മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിമാനത്താവള ഡയറക്ടറടക്കം 35 പേരോട് ക്വാറൻറീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.